ജാലകം

Monday, February 28, 2011

വിഷമഴപെയ്ത നാട്

എന്‍ഡോസള്‍ഫാന്‍. മാറുന്നകാലത്തിന്റെ വര്‍ധിച്ച ഉത്പാദനക്ഷമതാ ത്വരയെ തൃപ്തിപ്പെടുത്താന്‍ നിര്‍മിച്ചെടുത്ത രാസ വിഷം.ഈ വിഷം കീടങ്ങളെ കൊന്നു. നമ്മുടെ വിളകാത്തു . ഒടുവിലിതാ അത് നമ്മളെയും തിരിച്ചു കൊത്തുന്നു.
                എന്‍ഡോസള്‍ഫാന്‍ ഉപയോഗം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. അന്യനാടുകളില്‍ നിന്ന് വിരുന്നെത്തിയ ഈ വിഷം നമുക്കുമേലും പെയ്തുവീണു.ഏത് വസ്തുവിന്റെയും ദോഷ വശങ്ങള്‍ നാം ആലോചിക്കാറെയില്ല . ഗുണ ഫലങ്ങളിലും പരസ്യങ്ങളിലും മോഹിതരാകുന്ന നമ്മെ മറ്റുനാട്ടുകാര്‍ ശരിക്കും പറ്റിച്ചു.   കാസര്ഗോടിന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ വികസനം വന്നെ എന്ന്പറഞ്ഞ് ആര്‍ത്ത്  ചിരിച്ച നമ്മളിന്നു അതിന്റെ ശബ്ദത്തെ ഭയക്കുന്നു. ആ വിഷം കാര്‍ന്നു തിന്ന അനേകം പേരുടെ മുഖങ്ങള്‍ നമുക്ക് മുന്നില്‍ മായാതെ കിടക്കുന്നു.
            അംഗ വികല്യവും വൈരൂപ്യവും തളര്‍ത്തിയ അനേക മനുഷ്യ ജീവനുകള്‍, പരസഹായത്തിനായി കൈനീട്ടുന്ന, കരച്ചില്‍ ഒടുങ്ങാത്ത കുട്ടികള്‍.സുന്ദരമായ ലോകത്തിന്റെ പുറം കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കാതെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ടുപോയവര്‍. അങ്ങനെ ആയിരം മുഖങ്ങള്‍ നമുക്ക് മുന്നില്‍ മിന്നിമറയുന്നു. എന്നിട്ടുമെന്തേ അധികാരത്തിന്റെ കണ്ണുകള്‍ ഇവര്‍ക്കുനേരെ തുറക്കാത്തെ? വോട്ടു ബാങ്കുകള്‍   മാത്രമായി കണക്കാക്കുന്ന ഈ പാവങ്ങളെ എന്തെ അധികാരികള്‍ കാണുന്നില്ല?  എന്‍ഡോസള്‍ഫാന്‍ നിരോധനം കേവലമെന്തേ കടലാസ്സില്‍ ഒതുങ്ങുന്നു? ആയിരക്കണക്കിന്  ആള്‍ക്കാര്‍ നരഗ യാതന അനുഭവിക്കുമ്പോഴും വിദഗ്ദ പഠനത്തിനു ശേഷമാകാം നടപടി എന്ന് ശഠിക്കുന്ന അധികാര വര്‍ഗത്തിന് നേരെ കാര്‍ക്കിച്ചു തുപ്പുകയാണ് സാധാരണക്കാര്‍.
           എന്‍ഡോസള്‍ഫാന്‍ കാര്‍ന്നുതിന്നത് ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ജീവനുകളാണ്. എന്നിട്ടും ചര്‍ച്ചക്കായി നില്‍ക്കുന്ന അധികാരവര്‍ഗം ചിന്ടിക്കുന്നത് മറ്റൊന്നാണ്. ലാഭക്കൊതി മൂത്ത അധികാരികള്‍ ജനങ്ങളെ പിന്നെയും പിന്നെയും ചൂഷണം ചെയ്യുന്നു. വിളവു വര്‍ധിപ്പിക്കാനായി ബി ടി യും ജനിതക പര്യവേഷണങ്ങളും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന അധികാരികളോട് എങ്ങനെ നാം ആവശ്യപ്പെടും ഈ കൊടും വിഷം ഒന്ന്നിരോധിക്കാന്‍. ലഭാക്കൊതിയന്‍മാരായി മാറുന്ന അധികാരികള്‍, പണമില്ലാത്തവനെ കേവലം പിനമാക്കി മാറ്റുന്നു. അപ്പോഴും ദൈവ കാരുണ്യത്താല്‍ ലഭിച്ച ഈയൊരു ജീവിതം പോലും ജീവിക്കാനാകാത്ത ആയിരം കുരുന്നുകളുടെ നോട്ടം നമുക്കുമേല്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.   

Sunday, December 26, 2010

കലോത്സവവും രക്ഷിതാക്കളും

     കലോത്സവ നാളുകള്‍ സമാഗതമാകുന്നു. ആട്ടവും പാട്ടും വര്‍ണപ്പകിട്ടുമായി കലയുടെ അനേക ദിനരാത്രങ്ങള്‍ കടന്നുവരുന്നു. ഭഗീരഥപ്രയത്നം തന്നെനടത്തി സംസ്ഥാന കലോത്സവത്തിന് ടിക്കറ്റ് നേടുന്നവരും സ്കൂള്‍ സബ്ജില്ല തലങ്ങളില്‍ കാലിടരുന്നവരും കണ്ണീര്‍ കണങ്ങളും പുഞ്ചിരി മുത്തുകളും,വാദ്യ-വിവാദ കോലാഹലങ്ങളും ഒക്കെയായി കലോത്സവം പൊടിപൊടിക്കുന്നു. ആട്ടെ,അതിനിടയില്‍ ആരാണാ മാരത്തോണ്‍ ഓട്ടക്കാര്‍ ? ഒരുപറ്റം സ്ത്രീ പുരുഷന്മാര്‍ . വേദികളില്‍ നിന്ന് വേദികളിലേക്ക്, മേക്കപ്പ് റൂമിലും, ജട്ജസിനു മുന്നിലും, വേദിക്ക്   പിന്നിലും വിദ്യാര്‍ത്ഥികളെ വെല്ലുന്ന പ്രകടനങ്ങളുമായി പാഞ്ഞു  നടക്കുന്നവര്‍. റിപ്പോര്ടര്‍മരാണോ ? അല്ല. കയ്യില്‍ 

ക്യാമറയില്ല , പകരം വിവിധതരം ഡ്രസ്സ്കളും  പണക്കെട്ടുകളും നിറഞ്ഞ ഒരു സഞ്ചി. അതെ,അതവര്തന്നെ. രക്ഷിതാക്കള്‍. കലോത്സവ നാളുകള്‍ക്ക് ഏറെ മുന്‍പുതന്നെ, ജോലിയില്‍നിന്നും ലീവെടുത്ത്  വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നും,ഇരുന്നും അവരെ കലോത്സവത്തിന് ഹാജരാക്കുന്നവര്‍,രക്ഷിതാക്കള്‍. കലോത്സവ നഗരിയില്‍ എത്രയും തിരക്കോടെ റിപ്പോര്ടര്‍മാര്‍ പോലും ഓടാറില്ല
                         "മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം 
                          ചുണ്ടിന്മേല്‍ അമ്മിഞ്ഞ പ്പാലോടൊപ്പം 
                          അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
                          സംമെളിച്ചീടുന്നതൊന്നാമതായി"
             അമ്മേ എന്ന് വിളിച്ച് പിച്ചവച്ച് നടക്കേണ്ട നിഷ്കളങ്ക ബാല്യങ്ങളുടെ നാഡീഞരമ്പുകളില്‍ സപ്ത സ്വരങ്ങളുടെയും നൃത്തചുവടുകളുടെയും ചടുലതാളം രക്ഷിതാക്കള്‍ കുത്തിയിറക്കുന്നു. ഭാവിയിലെ ഒരു വലിയ നര്‍ത്തകന്‍ അല്ലെങ്കില്‍ ഒരു സിനിമാതാരം. മാതാപിതാക്കള്‍ കുട്ടികള്‍ക്കുമേല്‍ സ്വപ്നമേലാപ്പുകള്‍ തീര്‍ക്കുന്നു. എവിടെ കുട്ടിയുടെ ആവശ്യങ്ങല്‍ക്കല്ല, മറിച്ച്‌ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്കാണ് മുന്‍‌തൂക്കം. സ്വന്തം ആഗ്രഹങ്ങള്‍  കേവലം സ്വപ്നങ്ങളായ, മാതാപിതാക്കളുടെ ആഗ്രഹ സഫല്യത്തിനായി  യത്നിക്കുന്ന കുരുന്നുകള്‍ ചിറകുനഷ്ടപ്പെട്ട മടപ്പിറാവിനെപ്പോലെ, ലോകത്തിന്റെ, സ്വപ്നത്തിന്റെ അനന്തവിഹായസില്‍ പാറിപ്പറക്കാന്‍  കഴിയാത്ത കേവലം മരപ്പാവകള്‍ മാത്രം ആയിത്തീരുന്നു.                                                
                               മത്സരത്തലേന്നു വരെയുള്ള അക്ഷീണ പ്രയത്നത്തിനുശേഷം രംഗ പ്രവേശം നടത്തുന്ന വിദ്യാര്‍ഥികള്‍, അവര്‍ കലാപരമായ സ്വന്തം കഴിവുകള്‍  അവതരിപ്പിക്കുമ്പോള്‍, രക്ഷിതാക്കള്‍ ഒരു ആരോഗ്യപരമായ മത്സരം കാഴ്ചവെക്കുന്നു. വേദിയില്‍ തകര്‍ത്താടുന്ന സ്വസന്തതിയുടെ സമ്പൂര്‍ണ  വിജയത്തിനായി  പച്ചനോട്ടിന്റെ  പുത്തന്‍ മണവുമായി അവര്‍ ജട്ജസിനരികിലേക്ക് പായുന്നു. സ്വസന്തതിയുടെ കഴിവിനെ പുകഴ്ത്താനും, മറ്റുള്ളവരെ ഇകഴ്ത്താനും, പണത്തിന്റെ ബലത്തില്‍ ആളെ ഏര്‍പ്പടാക്കുന്നവരും ഉണ്ടെത്രെ. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി, പനമില്ലട്ടവനെ കേവലം പിണമായി മാറ്റുന്നു. പണക്കൊഴുപ്പിന്റെ മേലയകുന്ന കലോത്സവങ്ങള്‍ തനിമ നഷ്ടപ്പെട്ട ആചാരാ നുഷ്ടാനങ്ങളെപ്പോലെ കേവലം ചടങ്ങുകള്‍ മാത്രമാകുന്നു.
     സര്‍വ രക്ഷിതാക്കളെയും അടച്ചാക്ഷേപിക്കാന്‍ ഞാന്‍ ആളല്ല. അത് സത്യാ വിരുദ്ധവുമാണ്. പക്ഷെ, സംസ്ഥാന കലോത്സവങ്ങളിലെ നിര സാനിദ്ധ്യവും വിവാദ പ്രോതങ്ങളുമാണ് ഇന്നിന്റെ മാതാപിതാക്കള്‍. ഇവര്‍ വിരലില്‍എണ്ണാവുന്നവരെ ഉണ്ടാകുകയുള്ളൂ. പക്ഷെ, കൂടയിലെ മറ്റു പഴങ്ങള്‍ ചീയാന്‍ ഈയൊരു പഴം കാരണമാകും.
                            വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ അപരിമിതം തന്നെ. പക്ഷെ, സ്വന്തം ആവശ്യത്തിനായി അവരെ ഒരു മേഖലയിലേക്കും രക്ഷിതാക്കള്‍ നയിക്കരുത്. കലോത്സവ വേദികളെന്നല്ല, ഒന്നിലേക്കും. അവര്‍ക്ക് സര്‍വവും പഠനമാണ്. പാഠം ഉരുവിട്ട് പഠിക്കാന്‍ കഴിവുള്ളവന്‍ പഠിക്കട്ടെ, ആട്ടമാടാന്‍ കഴിവുള്ളവന്‍ ആടട്ടെ എന്ന് ചിന്തിക്കൂ.വിധികര്‍ത്താക്കളെ സ്വാധീനിച്ചും പണം വാരിയെറിഞ്ഞും സ്വസന്തതികളെ ആള്‍ക്കര്‍ക്കുമുന്നില്‍ വിജയശ്രീലാളിതരാക്കുമ്പോള്‍, നിറകണ്ണുകളുമായി കര്‍ട്ടനു പിന്നില്‍ നില്‍ക്കുന്ന ചില മുഖങ്ങള്‍ കൂടിയുണ്ടെന്നറിയുക. ഒരുപക്ഷെ, നിങ്ങളുടെ പുത്ത്രനെക്കള്‍ പുത്ത്രിയെക്കള്‍ അവര്‍ക്ക് കഴിവുകളുണ്ടായെക്കാം.. 

Tuesday, November 30, 2010

മാറുന്ന ലോകവും മാറുന്ന മനുഷ്യരും

"അനന്തം അജ്ഞാതം അവര്‍ണനീയം 
ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം 
അതിങ്ങലെങ്ങാണ്ടോരിടത്തിരുന്നു 
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു?"
           ലോകം അനുദിനം മാറിമറിയുകയാണ്. പ്രകാശത്തെക്കാള്‍,ശബ്ദത്തേക്കാള്‍, വേഗത്തില്‍ നവനവ കണ്ടുപിടിത്തങ്ങളും പുത്തനുപകരണങ്ങളും ഉയിര്‍പ്പ് കൊള്ളുന്നു. ലോകം അതിവേഗം പായുന്നു. കാടുകളും പുഴകളും ഓര്‍മയാകുന്നു. ബി ആഹുനില കെട്ടിടങ്ങളും ആയിരക്കണക്കിനു വാഹനങ്ങളും ഭുമിമാതവിനെ വരിഞ്ഞു മുറുക്കുമ്പോള്‍ ഇവയൊക്കെ എന്തിനുവേണ്ടി എന്ന ചോദ്യം ബാക്കിയാകുന്നു. 
          മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണ-വസ്ത്ര-പാര്‍പ്പിടാദികള്‍ കേവലം ആവശ്യങ്ങള്‍ അല്ലാതായിരിക്കുന്നു. 

Friday, November 19, 2010

വീട്

"ലോകമേ തറവാട് തനിക്കീ ചെടികളും 
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍"
          വള്ളത്തോള്‍ ഗാന്ധിജിയെ ഉദ്ധരിച്ച് എഴുതിയതെങ്കിലും ഒരുകാലത്തെ
 കേരളീയരുടെ ഭവന സങ്കല്പങ്ങളുമായി ഈ വരികള്‍ക്ക് അഭേദ്യ ബന്ധമുള്ളതായി കാണാം. "നിന്നെപോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക" എന്ന യേശു വാക്ക്യത്തിന് ജാതി-മത-ഭേതമന്ന്യേ വിലകല്‍പ്പിച്ച ഒരു സമൂഹമായിരുന്നു കേരളത്തിന്‍റെതു. സമൂഹമായിരുന്നു എന്ന വാക്കില്‍ വിരലൂന്നിക്കൊള്ളട്ടെ. ആയിരുന്നു പക്ഷെ ഇന്നല്ല. മാറുന്ന ലോകസാഹച്ചര്യങ്ങല്ക് അനുസൃതമായി മലയാളിയുടെ ജീവിത സാഹചര്യങ്ങള്‍ക്കും മാറ്റം വന്നിരിക്കുന്നു. അപരന്റെ  ദാഹത്തിനു തന്റെതിനെക്കാളും വിലകല്‍പിച്ച, അതിഥി ദേവോ ഭവ എന്ന ആശയത്തിലൂന്നി നിലകൊണ്ട കേരളീയരുടെ മനസ്ഥിതിയില്‍ മാറ്റം വന്നിരിക്കുന്നു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി അവര്‍ ഓരോന്ന് ചെയ്തു കൂട്ടുന്നു. സ്വന്തം കാര്യത്തിന്റെ സമ്പൂര്‍ണ വിജയത്തിനായി എത്ര തരംതാഴാനും മടിയില്ലത്തവരായി മലയാളി മാറിയിരിക്കുന്നു. മൊബൈല്‍ ഫോണിന്റെയും കമ്പ്യൂട്ടര്‍ ,ഇന്റര്‍ നെറ്റ് എന്നി ആധുനിക സൗകര്യാധികളുടെയും മദ്യ മയക്കു മരുന്നുകളുടെയും അതിപ്രസരം മലയാളിമനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നു. സ്വഭവനത്തില്‍ തലച്ചിടപ്പെട്ടവരായി നാം മാറുന്നു. ഒരു ദുരന്തം കണ്ടാല്‍ അപകടത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതിനുപകരം നാം ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ വെമ്പുന്നു.മാനുഷീക മൂല്യങ്ങള്‍ കേവലം കടലാസുകളില്‍ ഒതുക്കുന്നവരായി നാം മാറുന്നു . "വസുധൈവ കുടുംബകം" എന്ന ആശയം ഇന്ന് തീര്‍ത്തും അസംബന്ധമാകുന്നു. സ്വന്തം കുടുംബാംഗങ്ങളെപോലും തിരിച്ചറിയാത്തവരായി ,പുതിയ സംസ്കാരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുഴലുന്ന മര്‍ത്യന് ഒന്നുറക്കെ കരയാന്‍പോലും ഇന്നറിയില്ല. സ്വാര്‍ത്ഥ ചിന്തകള്‍ നമ്മുടെ കണ്ണീരിനെപോലും വറ്റിച്ചുകളഞ്ഞു. മനുഷ്യന്‍ കേവലം ഒരു മൃഗമായി മാറുന്ന അവസ്ഥ ഇന്ന് സംജാതമാവുകയാണ്.
                      മനുഷ്യ മനസിന്‍റെ അനന്ത സാധ്യതകള്‍ തിരിച്ചറിയാതെ തന്നില്‍ത്തന്നെ ഒതുങ്ങിപ്പോകുന്ന കേരളീയര്‍, ലോക മനസാക്ഷിക്കുമുന്നില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

Friday, October 29, 2010

മോങ്ങാനിരുന്ന പട്ടിയും താഴേക്കു പതിച്ച തേങ്ങയും

തെയ്യത്തിനും തിറക്കും പേരുകേട്ടനാടാണ് ഉത്തരമലബാര്‍.ഈ മലബാറിലെ അത്യപൂര്‍വവും കൌതുകകരവും ഒപ്പം സാഹസികവുമായ തെയ്യക്കോലമാണ് കാരഗുളികന്‍. നമ്മുടെ അടുത്ത നാടായ വലിയപൊയിലില്‍ ഇന്നും മുടക്കം കൂടാതെ ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു.
വലിയപൊയിലിന് അടുത്ത പ്രദേശമായ ഒയോളമായിരുന്നു എന്റെ അമ്മയുടെ ജന്മദേശം. അവിടെ നിന്ന് വര്‍ഷം തോറും ഞങ്ങള്‍ തെയ്യം കാണാന്‍ പോകുമായിരുന്നു.  അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് പ്രായം. ആ വര്‍ഷവും പതിവുപോലെ ഞങ്ങള്‍ തെയ്യത്തിനായി പുറപ്പെട്ടു. നമ്മുടെ ചില ബന്ധുക്കളും അടുത്ത വീട്ടിലെ   ജിത്തുവേട്ടനും എല്ലാവരും ഒന്നിച്ചാ ണ് യാത്ര.നീണ്ട് മെലിഞ്ഞ് ഇരുനിറത്തിലുള്ള ജിത്തുവേട്ടന്റെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. തെയ്യവും ഉച്ചഭക്ഷണവുംകഴിഞ്ഞ് കുറി വാങ്ങി അനുഗ്രഹം നേടി ഞങ്ങള്‍ ഉച്ചതിരിഞ്ഞനേരം വീട്ടിലേക്കു തിരിച്ചു. ടി.വി യിലെ കാര്‍ട്ടൂണും സിനിമകളും സ്വപ്നം കണ്ട് ഞാനും ഏട്ടനും ജിത്തുവേട്ടനും വേഗത്തില്‍ നടന്നു. വയലേലകളാലും കിളികളാലും സമൃദ്ധമായ ഒയോളത്തെ  കൊയ്ത്തുകഴിഞ്ഞ്  ഉണങ്ങിയ പാടത്തെത്തിയപ്പോള്‍  ജിത്തുവേട്ടന്‍ പറഞ്ഞു. ദാ, നോക്ക്, ആ തലപോയ കമുകിന്റെ പൊത്തില്‍  ഒരു ഓളിയുടെ കൂടുണ്ട്. തത്ത വര്‍ഗ്ഗത്തില്‍പ്പെടുന്ന ഓളി  അന്ന് നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്നു. കൂടുണ്ടെങ്കില്‍ അതില്‍ കുഞ്ഞുമുണ്ടാകുമെന്ന് കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ പറഞ്ഞു.  മൂത്തവരുടെ വാക്ക് ചിലപ്പോഴെങ്കിലും മധുരിക്കാതെ കയ്ച്ചുകൊണ്ടേയിരിക്കുമെന്ന് ഞാന്‍ അന്നറിഞ്ഞു. പൂതലായ കമുക് തള്ളിയിടുന്ന ചുമതല കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ ഏറ്റെടുത്തു. ആയതിനാല്‍ ഞാനും ഏട്ടനും ഓടാനാരംഭിച്ചു.
എന്നെക്കാള്‍ രണ്ട് ഓണം അധികം ഉണ്ടതിന്റെ ലോകപരിചയംവെച്ച് ഏട്ടന്‍ വേഗത്തിലോടി. പക്ഷേ രണ്ടല്ല, രണ്ടായിരം ഓണം ഉണ്ടാലും പഠിക്കാത്ത ഞാന്‍ അഞ്ചടിവെച്ചപ്പോള്‍ത്തന്നെ നിന്നു. തല ചൊറിയുന്നു. പേന്‍ പൂത്ത തലയാണ്. ചൊറിച്ചില്‍ സാധാരണമാണ്. അതിനാല്‍തന്നെ ഞാന്‍ തലങ്ങും വിലങ്ങും ചൊറിഞ്ഞു. ചൊറിയലിലെ ശ്രദ്ധകൊണ്ട് എന്റെ ഏട്ടന്റെ നിര്‍ദ്ദേശങ്ങള്‍ എന്റെ കര്‍ണ്ണങ്ങള്‍ക്ക് ഗ്രഹിക്കാനായില്ല. ഒരു നിമിഷം. അത് സംഭവിച്ചു.അറിയാത്ത പിള്ള ചൊറിയുമ്പോളറിയും എന്ന പഴഞ്ചൊല്ല് എന്നെ സംബന്ധിച്ചിടത്തോളം  അര്‍ത്ഥവത്തായി. കണ്ണും മൂക്കുമില്ലാതെ പതിച്ച ആ കമുക് എന്റെ തലയില്‍ത്തന്നെ ആദ്യവിശ്രമസ്ഥാനം കണ്ടെത്തി. എന്റെ കഴിവുകൊണ്ടോ ആ കമുകിന്റെ കഴിവുകേടുകൊണ്ടോ  എന്നറിയില്ല  അത് രണ്ട് കഷണങ്ങളായി തറയില്‍ പതിച്ചു. എന്റെ തലയ്ക്കുചുറ്റും ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഒഴുകി നടന്നു. ആ നക്ഷത്രങ്ങള്‍ക്കുപോലും എന്നെ സമാധാനിപ്പിക്കാനായില്ല. ആരു കേട്ടാലും കുറ്റം പറയാത്ത ഒരു നല്ല കരച്ചില്‍ ഞാന്‍ ആരംഭിച്ചു. ദൂരെ നിന്ന് അമ്മ വരുന്നതുകണ്ടപ്പോള്‍ കരച്ചില്‍ ചെറിയൊരു അലര്‍ച്ചയായോ എന്നൊരു സംശയം. അമ്മ ആകെ തരിച്ചുപോയി.  പക്ഷേ ഏറെ മനോധൈര്യമുള്ള എന്റെ ഇളയമ്മ എന്നെ വാരിയെടുത്ത് വീട്ടിലെത്തിച്ചു.നനച്ച തുണിയെടുത്ത് തലയ്ക്കുപിടിച്ചു. എന്റെ കരച്ചില്‍കേട്ടിട്ടും ആര്‍ക്കും ​എന്നെ സമാധാനിപ്പിക്കാന്‍ തോന്നിയില്ല. എങ്ങും ചീത്ത പറച്ചിലുകള്‍. പക്ഷേ കരച്ചിലിന്റെ ഫ്രീക്വന്‍സി ഞാന്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ വന്ന ചീത്തകള്‍ ചീത്തകളായിത്തന്നെ അവശേഷിച്ചു. അപ്പോഴേക്കും ഏട്ടനും ജിത്തുവേട്ടനും സന്തോഷത്തോടെ ഓടിവന്നു. ഓളിക്കുഞ്ഞിനെക്കിട്ടിയിരിക്കുന്നു. അതിനെ ഒരുനോക്കുകാണാന്‍ ഞാന്‍ കുതറിയെഴുനേല്ക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ വേദനകൊണ്ട് പുളയുകയാണെന്ന് ധരിച്ച ഇളയമ്മ പിടിയുടെ ശക്തി മുറുക്കിയതെയുള്ളു. പക്ഷേ അപ്പോഴേക്കും അച്ഛച്ഛന്റെയും അമ്മമ്മയുടെയും ശകാരം നിമിത്തം ഏട്ടന്‍ ആ പക്ഷിക്കുഞ്ഞിനെ കൊണ്ടുകളഞ്ഞിരുന്നു.

Wednesday, September 29, 2010

MY OWN POEM

  1. ഫാഷന്‍

ഞാന്‍ കണ്ടു മാവേലിയെ...!
കോട്ടും സുട്ടും ത്രീ ഫോള്‍ടുകുടയും 
പെര്‍സും ഗ്ലാസും സ്കൂട്ടിപെപ്പും 
ആധുനികത  പാതാളത്തിലും  
മാവേലിക്കോ ഫാഷന്‍ വേണ്ടേ ...?
പൊന്‍ ചിങ്ങം കണ്ണ് തുറന്നാല്‍ 
പൂവേ പൊലി പാട്ടും പാടി 
പൂക്കുടയില്‍ പൂവുനിരച്ചൊരു 
പൊന്‍ ബാല്യം മാറിപ്പോയി
അതിരാവിലെ എട്ട്‌ആയിപ്പോയി
കൈകളിലോ പ്ലാസ്റ്റിക്‌ സഞ്ചി 
കടകളിലെ പൂക്കൂബ്ബാരം 
കുട്ടികളെ മാടിവിളിച്ചു .......
മാറിപ്പോയൊരു ഓണം കാണാന്‍ 
എത്തുന്നൊരു മാവേലിക്കും 
എന്തെന്തേ ഫാഷന്‍ വേണ്ടേ...?
ഫാഷന്‍...ഫാഷന്‍...ഫാഷന്‍ മാത്രം